നനുത്ത പ്രഭാതങ്ങളിൽ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിൽ ഇറങ്ങി അഴകൊടി ക്ഷേത്രത്തിലേക്കുള്ള നടപ്പ് സമ്മാനിക്കുന്നത് മൗന പ്രണയത്തിന്റെ മങ്ങാത്ത ഓർമ്മയാണ്. അന്ന് എനിക്ക് 16 വയസ്സ്, എന്നും ബസ് ഇറങ്ങി നടന്നു രാജേന്ദ്ര ആശുപത്രിയുടെ മുൻപിലെത്തുമ്പോൾ ഒരു അതിസുന്ദരിയെ കാണാമായിരുന്നു. ആവശ്യത്തിനു ഉയരമുള്ള, വെളുത്തു നീണ്ട മുഖമുള്ള, കവിളിൽ മുഖക്കുരു വന്നതിന്റെ ചുവന്ന കുഞ്ഞു പാടുകളുള്ള, കറുത്ത തട്ടമിട്ട മൊൻജത്തി. ധരിച്ചിരിക്കുന്ന യുണിഫോര്മിൽ നിന്നും അവൾ പ്രസന്റേഷൻ സ്കൂളിൽ പഠിക്കുന്നവളാണെന്ന് മനസ്സിലായി. കിട്ടാവുന്ന വഴിക്കെല്ലാം അവളെ പറ്റി അന്വേഷിച്ചു , കുറെയൊക്കെ അറിഞ്ഞു. കണ്ണൂർ അറക്കൽ രാജകുടുംബത്തിലെ പുത്തൻ തലമുറയിൽ പെട്ടവൾ. അവളുടെ ലാൻഡ് ഫോണ്‍ നമ്പർ എട്ടു വർഷങ്ങൾക്കിപ്പുറവും എനിക്ക് മനപ്പാഠം. ഒരിക്കലും വിളിച്ചിട്ടില്ല, സംസാരിച്ചിട്ടില്ല, അവൾ എന്നും മറക്കാതെ തരുമായിരുന്ന ആ നേര്ത്ത പുഞ്ചിരി മാത്രമായിരുന്നു ഞങ്ങൾ തമ്മിലുള്ള ഏക ബന്ധം. ഈ 24 വർഷത്തെ ജീവിതത്തിൽ സൗന്ദര്യം കൊണ്ട് മാത്രം എന്നെ ഇത്രയും വിസ്മയിപ്പിച്ച മറ്റൊരാൾ ഉണ്ടായിട്ടില്ല. തട്ടത്തിൻ മറയത്തിലെ ഡയലോഗ് കടമെടുത്താൽ "ഓൾ ആ തട്ടവിട്ടു വന്നാൽ എന്റെ സാറേ..... പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂലായിരുന്നു......" അവളുടെ പേരോ മറ്റു വിവരങ്ങളോ ഇവിടെ പറയുന്നത് മര്യാദയാവില്ല. ഇപ്പോൾ അവൾ കല്യാണം എല്ലാം കഴിഞ്ഞു കുഞ്ഞുങ്ങളും ഒക്കെയായി സുഖമായിട്ടു കഴിയുന്നുണ്ടാവണം. അവളെയും കുടുംബത്തെയും പടച്ചോൻ അനുഗ്രഹിക്കട്ടെ......... എന്നാലും എന്റെ അള്ളാ.... ഏത് ഭാഗ്യവാനാണാവോ കിട്ടിയത്..... ;)
പ്രഭാതത്തിന്റെ പൊന്കിരണങ്ങളെ സ്വന്തം തേജസ്സു കൊണ്ട് തട്ടി തെറിപ്പിച്ച അതിസുന്ദരീ...... ഞാൻ ഇന്നും നിന്റെ ഒരു കടുത്ത ആരാധകൻ.......... നീയാണ് എക്കാലത്തെയും മികച്ചവൾ, ദീർഘായുസ്സ് .......
പ്രഭാതത്തിന്റെ പൊന്കിരണങ്ങളെ സ്വന്തം തേജസ്സു കൊണ്ട് തട്ടി തെറിപ്പിച്ച അതിസുന്ദരീ...... ഞാൻ ഇന്നും നിന്റെ ഒരു കടുത്ത ആരാധകൻ.......... നീയാണ് എക്കാലത്തെയും മികച്ചവൾ, ദീർഘായുസ്സ് .......